Kerala Government
459 subscribers
423 photos
181 videos
991 links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.

മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.

രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.

രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.

അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.
----
കരുത്തോടെ കേരളം - 12

#keralagovernment #vizhinjamport #karuthodekeralam #NavakeralamPuthuvazhikal
Media is too big
VIEW IN TELEGRAM
ഭക്ഷ്യ ഭദ്രത; ശക്തമായ പൊതുവിതരണം!


#keralagovernment #rationcard #karuthodekeralam #navakeralamputhuvazhikal
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ പാലക്കാട്ട് ജില്ലാതല യോഗം നടന്നു. വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി.

#keralagovernment #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
പാമ്പ് ഭീതി വേണ്ട, സർപ്പ ആപ്പ് ഉണ്ടല്ലോ


#sarpaapp #navakeralamputhuvazhikal #keralagovernment #forestandwildlife
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനസർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.


#keralagovernment #navakeralamputhuvazhikal
This media is not supported in your browser
VIEW IN TELEGRAM
ഒമ്പതു വർഷത്തിൽ നാലുലക്ഷത്തോളം പട്ടയങ്ങൾ !


#keralagovernment #pattayam #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
സ്കൂളുകളിൽ സൂംബയും യോഗയും !

#keralagovernment #zumba #generaleducation #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
യാത്രാപഥങ്ങളിൽ പുതിയ ഗതിവേഗം! 🛣️

#keralagovernment #keralaroads #pwd #NavaKeralamPuthuvazhikal #Navakeralam
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ഒരു സ്വകാര്യവ്യവസായ പാർക്ക് ആരംഭിക്കാൻ ചുരുങ്ങിയത് 10 ഏക്കർ ഭൂമി വേണ്ടതെന്നിരിക്കെ 33 സ്വകാര്യ വ്യവസായ പാർക്കുകളാണ് കേരളത്തിൽ നിലവിൽ നിർമ്മാണത്തിലുള്ളത്.

സ്വകാര്യ വ്യവസായ പാർക്കുകൾ എന്ന ആശയം കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ആവിഷ്‌കരിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പാർക്കുകൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽതന്നെ സാങ്കേതിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തി പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തികസഹായവും ഉറപ്പ് നൽകി. ഒപ്പം സ്വകാര്യവ്യവസായ പാർക്കുകളിലെ സി.ഇ.ഒമാരെ വ്യവസായ പ്രദേശ ബോർഡുകളിലെ സ്ഥിരംക്ഷണിതാവാക്കി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തു. സംസ്ഥാനത്ത് ശതകോടികളുടെ നിക്ഷേപവും ആയിരക്കണക്കിന് തൊഴിലും കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്തരം വ്യവസായ പാർക്കുകൾ.

നിർമ്മാണം പുരോഗമിക്കുന്ന 33 പാർക്കുകളിൽ രണ്ടെണ്ണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ളവ വിവിധ നിർമ്മാണ ഘട്ടങ്ങളിലാണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരും. ഈ സർക്കാരിന്റെ കാലത്തുതന്നെ 14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം ആരംഭിക്കുകയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ് രംഗത്തുണ്ടായ അഭൂതപൂർവമായ വളർച്ച, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാംസ്ഥാനം, നിമിഷ വേഗത്തിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാവുന്ന സ്ഥിതി എന്നിവയൊക്കെ സംസ്ഥാനത്തെ വ്യവസായരംഗത്തിന് കുതിപ്പേകുന്നുണ്ട്. സ്വകാര്യമേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവാണ് വരാനിരിക്കുന്നത്.
----
കരുത്തോടെ കേരളം - 21
#keralagovernment #industrialparks #keralaindustries #karuthodekeralam #NavakeralamPuthuvazhikal
Media is too big
VIEW IN TELEGRAM
ചിരി മായാതിരിക്കാൻ 'മന്ദഹാസം'😀


#mandahasam #socialjustice #keralagovernment #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
പഠനത്തിനൊപ്പം ജോലിയും ചെയ്യാം!

#karmachari #keralagovernment #navakeralam #navakeralamputhuvazhikal
Media is too big
VIEW IN TELEGRAM
വാഹനമോടിക്കാൻ പ്രാപ്തമാക്കുംവിധം ഡ്രൈവിംഗ് പഠിക്കാം 🚗

#mvd #ksrtc #keralagovernment #navakeralamputhuvazhikal #kerala
This media is not supported in your browser
VIEW IN TELEGRAM
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നടന്നുവരുന്ന വികസനപരിപാടികളുടെ അവലോകനത്തിനായി തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന മേഖലാ അവലോകന യോഗത്തിൽ നിന്ന്.

#keralagovernment #rrm #kerala #NavaKeralamPuthuvazhikal
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.

കേരളം രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുൻ സർക്കാർ (2016-2021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു എന്നത് ചെറിയ കാര്യമല്ല.

ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് പൂർണ്ണമായും കൊടുത്തുതീർത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടംഘട്ടമായി പെൻഷൻ തുക വർദ്ധിപ്പിച്ചു.

സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. അതും കേവലം 6.8 ലക്ഷം പേർക്ക് ശരാശരി 300 രൂപ വീതം മാത്രം. എന്നാൽ, ഈ തുച്ഛമായ വിഹിതം പോലും ക്യത്യമായി സംസ്ഥാനത്തിന് ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ് മുൻകൂറായി വിതരണം ചെയ്യുന്നത്.

കഴിഞ്ഞവർഷം മാർച്ചു മുതൽ അതത് മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. അഞ്ചു ഗഡു കുടിശ്ശിക വന്നതിൽ രണ്ട് ഗഡുക്കൾ വിതരണം ചെയ്തു. കുടിശ്ശികയിൽ ഒരു ഗഡുകൂടി ഈ മാസം നൽകുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവർഷംതന്നെ വിതരണം ചെയ്യും.

സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും കാര്യക്ഷമമായ സാമ്പത്തിക മാനേജ്മെന്റിന്റെയും ഫലമാണ്. സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ജനങ്ങളോടുള്ള കരുതലിന്റെയും തെളിവാണീ കൈത്താങ്ങ്.
----
കരുത്തോടെ കേരളം - 25
#keralagovernment #welfarepension #kerala #karuthodekeralam #NavakeralamPuthuvazhikal
Media is too big
VIEW IN TELEGRAM
സംസ്ഥാന സർക്കാർ വാർഷികത്തിൻ്റെ ഭാഗമായി കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗത്തിൽ നിന്ന് ...

#keralagovernment #navakeralamputhuvazhikal
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്.

കുര്യോട്ടുമലയിൽ ഹൈടെക് ഡയറി ഫാം, ആയൂർ തോട്ടത്തറയിൽ നവീന ഹാച്ചറി, പാറശ്ശാലയിൽ ആടുവളർത്തൽ മികവിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു.10 ജില്ലകളിൽ ലിംഗനിർണ്ണയം ചെയ്ത ബീജമാത്രകൾ ഉപയോഗിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. കന്നുകുട്ടിയുടെ വളർച്ച, തീറ്റ, ഇൻഷുറൻസ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന 'ഗോവർദ്ധിനി' പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.

ക്ഷീരകർഷകർക്കായി 'ക്ഷീരശ്രീ' പോർട്ടൽ ഏറെ ഗുണപ്രദമാണ്. കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിലുൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. 2022-23 കാലയളവിൽ 2180 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി നടപ്പാക്കി. കൃഷിക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുൽ വിപണനം സാധ്യമാക്കാനും സർക്കാർ സഹായങ്ങൾ ഒരുക്കി നൽകുന്നു. വെള്ളം, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് NABL അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണൽ ലാബുകളും പ്രവർത്തിക്കുന്നു.

മൂല്യവർദ്ധിത പാലുൽപ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ, വിവിധതരം ചീസ് ഉൽപ്പന്നങ്ങൾ, യോഗർട്ട്, ഐസ്‌ക്രീം, മിൽക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലിറക്കുന്നു. പാൽ സംഭരണത്തിനും സംസ്‌കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചുവരുന്നത് കൂടുതൽ പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നുണ്ട്. ക്ഷീരകർഷകർക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാക്കാനും യുവാക്കളെ ആകർഷിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകർഷകർക്ക് 'ക്ഷീര സഹകാരി അവാർഡ്', മാധ്യമങ്ങൾക്കുള്ള അവാർഡ് പോലുള്ള പരിപാടികളും വകുപ്പിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ മികച്ച വളർച്ചയാണ് നേടുന്നത്.
----
കരുത്തോടെ കേരളം - 41
#keralagovernment #diarydevelopment #kerala #karuthodekeralam #NavakeralamPuthuvazhikal #worldmilkday