തുറമുഖ വികസനമേഖലയിൽ കേരളത്തിന്റെ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ടുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളത്.
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.
റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.
കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.
ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam
കേരളത്തിൻ്റെ വികസനസ്വപ്നമാണ് വിഴിഞ്ഞം ആഴക്കടൽ തുറമുഖം. ഇന്ത്യയിലില്ലാതിരുന്ന മദർപോർട്ട് യാഥാർത്ഥ്യമാകുന്നതിലൂടെ വാണിജ്യകൈമാറ്റങ്ങളുടെ പുതിയൊരു ലോകമാണ് വിഴിഞ്ഞത് തുറക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ മാത്രമല്ല കേരളസംസ്ഥാനത്തിനൊട്ടാകെ ലഭിക്കുന്ന നേട്ടം വിവരാണാതീതമാണ്.
റോറോ സർവീസ്, ഫെറി, ഡ്രൈഡോക്, മാരിടൈം ഇൻസ്റ്റിറ്റിയൂഷൻ, മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിനുള്ള വലിയ സാധ്യതകളാണ് തുറന്നു കിടക്കുന്നത്. ചെറുകിട തുറമുഖ മേഖലയിലെ നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം തുറമുഖങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ കൂടിയെത്തുന്നതോടെ സാമ്പത്തിക സാധ്യതകൾ വിശാലമാകുന്നു.
കൊല്ലം തുറമുഖം അധികം വൈകാതെ ഇമിഗ്രേഷൻ ചെക്ക് പോയിൻ്റായി മാറും. അന്താരാഷ്ട്ര കപ്പലുകൾ തുറമുഖങ്ങളിൽ അടുക്കാൻ അനിവാര്യമായ സെക്യൂരിറ്റി കോഡ് കേരളത്തിൽ ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്ക് സ്ഥിരമായി ലഭിച്ചതും വലിയ നേട്ടമാണ്.
ഹൗസ്‌ബോട്ടുകൾക്കും ശിക്കാര ബോട്ടുകൾക്കും രജിസ്‌ട്രേഷൻ നൽകുക, ബേപ്പൂർ പോർട്ടിന്റെ ആഴം വർധിപ്പിക്കുക, അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതി, തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ ഭാവിയിൽ ലോകത്തിലെ തന്നെ മികച്ച തുറമുഖ ശക്തിയായി കേരളത്തെ മാറ്റാനുള്ള തിരക്കിലാണ് സർക്കാർ .
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #vizhinjamport #keralagovernment #Navakeralam
This media is not supported in your browser
VIEW IN TELEGRAM
കേരളത്തിൻ്റെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ജൂലൈ 12ന് നടത്തും.
ആദ്യ ചരക്ക് കപ്പൽ വിഴിഞ്ഞത്തേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞു.
2024ൽ തന്നെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കും.
ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെൻ്റ് കവാടമായി മദർ ഷിപ്പുകളെ സ്വീകരിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇപ്പോൾ സജ്ജമാണ്.
#kerala #vizhinjamport #vizhinjam #visl
ആദ്യ ചരക്ക് കപ്പൽ വിഴിഞ്ഞത്തേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞു.
2024ൽ തന്നെ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കും.
ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെൻ്റ് കവാടമായി മദർ ഷിപ്പുകളെ സ്വീകരിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇപ്പോൾ സജ്ജമാണ്.
#kerala #vizhinjamport #vizhinjam #visl
This media is not supported in your browser
VIEW IN TELEGRAM
വികസന കവാടം തുറന്ന് വിഴിഞ്ഞം; ആദ്യ ചരക്കു കപ്പലിന് ജൂലൈ 12 ന് സ്വീകരണം
#vizhinjamport #kerala #vizhinjam #keralagovernment
#vizhinjamport #kerala #vizhinjam #keralagovernment
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കും. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യാനാകും. സംസ്ഥാനസർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-നാണ് എത്തിച്ചേരുന്നത്. 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്നർ കപ്പൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 ഓളം കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്‌നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.
ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയ്‌നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും.
തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിക്കുകയും, 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്‌നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാകുകയും ചെയ്തു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്‌നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമാണ്.
#vizhinjamport #vizhinjam #kerala #keralagovernment
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 ഓളം കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്‌നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന നിലയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.
ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയ്‌നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും.
തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിക്കുകയും, 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്‌നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയാകുകയും ചെയ്തു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്‌നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമാണ്.
#vizhinjamport #vizhinjam #kerala #keralagovernment
This media is not supported in your browser
VIEW IN TELEGRAM
ഇനി കേരളത്തിന് വിഴിഞ്ഞം അഭിമാനം. ആദ്യ ചരക്ക് കപ്പലിന് ജൂലൈ 12 ന് ഗംഭീര വരവേൽപ്!
#vizhinjamport #kerala #keralagovernment #vizhinjam
#vizhinjamport #kerala #keralagovernment #vizhinjam
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ തുറമുഖവും അനുബന്ധ വ്യവസായങ്ങളും വഴി നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന നിര്‍മ്മാണ കാലയളവില്‍, നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഏകദേശം 3600 എണ്ണമാണ് കണക്കാക്കിയിട്ടുള്ളത്.
പ്രവര്‍ത്തന കാലയളവില്‍ അധിക ശേഷി മൂലം നിലവിലുള്ള 600 തൊഴിലവസരങ്ങള്‍ കൂടാതെ 400 അവസരങ്ങള്‍ കൂടി തുറമുഖത്തു നേരിട്ട് സൃഷ്ടിക്കപ്പെടും. കൂടാതെ തുറമുഖം മൂലം പരോക്ഷമായി നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. ഇത് നേരിട്ടുള്ള അവസരങ്ങളുടെ നാലു മടങ്ങു വരെ വരും. തുറമുഖ അനുബന്ധ വ്യവസായങ്ങള്‍ മൂലം ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ നേരിട്ടുള്ള അവസരങ്ങളുടെ 10 മടങ്ങോളം ആകും.
വിഴിഞ്ഞം പ്രവർത്തനം ആരംഭിക്കുന്നതോടെ കയറ്റുമതിയ്ക്കായുള്ള ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കുന്ന ലോജിസ്റ്റിക് കമ്പനികള്‍ തിരുവനന്തപുരത്തേക്കും കൂടുതൽ എത്തും. ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ ഉയരും.
ഇംപോര്‍ട് - എക്‌സ്‌പോര്‍ട് ബില്ലുകള്‍, കസ്റ്റമറുമായുള്ള പണമിടപാടുകള്‍ തുടങ്ങിയ നിരവധി മേഖലകളിൽ വൈവിധ്യമാർന്ന അനേകം തൊഴിലവസരങ്ങൾ ഉണ്ടാകും. തുറമുഖത്തെത്തുന്ന കപ്പലുകളുടെ കമ്പനികളും വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലുമായി വരും മാസങ്ങളില്‍ ഓഫീസ് തുറക്കും.
മറ്റ് അനുബന്ധ വ്യവസായ-വാണിജ്യ രംഗങ്ങൾ കൂടി സജീവമാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അവസരങ്ങളുടെ അനന്തമായ സാധ്യതകളാണ് തുറക്കുന്നത്.
നമുക്ക് വിഴിഞ്ഞത്തേക്ക് വരവേൽക്കാം, ആദ്യ മദർഷിപ്പിനെ ജൂലൈ 12 ന് !
#kerala #vizhinjamport #keralagovernment #vizhinjam
പ്രവര്‍ത്തന കാലയളവില്‍ അധിക ശേഷി മൂലം നിലവിലുള്ള 600 തൊഴിലവസരങ്ങള്‍ കൂടാതെ 400 അവസരങ്ങള്‍ കൂടി തുറമുഖത്തു നേരിട്ട് സൃഷ്ടിക്കപ്പെടും. കൂടാതെ തുറമുഖം മൂലം പരോക്ഷമായി നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. ഇത് നേരിട്ടുള്ള അവസരങ്ങളുടെ നാലു മടങ്ങു വരെ വരും. തുറമുഖ അനുബന്ധ വ്യവസായങ്ങള്‍ മൂലം ഉണ്ടാകുന്ന തൊഴിലവസരങ്ങള്‍ നേരിട്ടുള്ള അവസരങ്ങളുടെ 10 മടങ്ങോളം ആകും.
വിഴിഞ്ഞം പ്രവർത്തനം ആരംഭിക്കുന്നതോടെ കയറ്റുമതിയ്ക്കായുള്ള ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായിക്കുന്ന ലോജിസ്റ്റിക് കമ്പനികള്‍ തിരുവനന്തപുരത്തേക്കും കൂടുതൽ എത്തും. ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ ഉയരും.
ഇംപോര്‍ട് - എക്‌സ്‌പോര്‍ട് ബില്ലുകള്‍, കസ്റ്റമറുമായുള്ള പണമിടപാടുകള്‍ തുടങ്ങിയ നിരവധി മേഖലകളിൽ വൈവിധ്യമാർന്ന അനേകം തൊഴിലവസരങ്ങൾ ഉണ്ടാകും. തുറമുഖത്തെത്തുന്ന കപ്പലുകളുടെ കമ്പനികളും വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലുമായി വരും മാസങ്ങളില്‍ ഓഫീസ് തുറക്കും.
മറ്റ് അനുബന്ധ വ്യവസായ-വാണിജ്യ രംഗങ്ങൾ കൂടി സജീവമാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അവസരങ്ങളുടെ അനന്തമായ സാധ്യതകളാണ് തുറക്കുന്നത്.
നമുക്ക് വിഴിഞ്ഞത്തേക്ക് വരവേൽക്കാം, ആദ്യ മദർഷിപ്പിനെ ജൂലൈ 12 ന് !
#kerala #vizhinjamport #keralagovernment #vizhinjam
സ്വപ്നം തീരമണയുകയാണ്. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ നിന്ന് തുറമുഖത്തേക്ക് അടുക്കുന്നു. നാളെ (12) രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകും.
#vizhinjam #vizhinjamport #keralagovernment #kerala #trivandrum
#vizhinjam #vizhinjamport #keralagovernment #kerala #trivandrum
വിഴിഞ്ഞം തീരമണഞ്ഞ് മദർഷിപ്പ് സാൻ ഫെർണാണ്ടോ . നാടിൻ്റെ ഔപചാരിക സ്വീകരണം നാളെ (ജൂലൈ 12 ന് ) രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ.
നമുക്ക് വരവേൽക്കാം, ആദ്യ മദർഷിപ്പിനെ ജൂലൈ 12 ന് !
#kerala #vizhinjamport #keralagovernment #vizhinjam
നമുക്ക് വരവേൽക്കാം, ആദ്യ മദർഷിപ്പിനെ ജൂലൈ 12 ന് !
#kerala #vizhinjamport #keralagovernment #vizhinjam
വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻ ഫെർണോണ്ടോയ്ക്കുള്ള സ്വീകരണ ചടങ്ങ് വെള്ളിയാഴ്ച (12/07) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് വികുപ്പ് മന്ത്രി സർബാനന്ദ സോനാ വാൾ വിശിഷ്ടാതിഥിയാകും.
ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ 'സാൻ ഫെർണാണ്ടോ' ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് വ്യാഴാഴ്ച എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ഇറക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
#kerala #vizhinjamport #keralagovernment #vizhinjam
ഡാനിഷ് കണ്ടെയ്‌നർ ഷിപ്പ് കമ്പനി മെർസ്‌ക് ലൈനിന്റെ 'സാൻ ഫെർണാണ്ടോ' ചൈനയിലെ ഷിയാമൻ തുറമുഖത്ത് നിന്നാണ് വിഴിഞ്ഞത്ത് വ്യാഴാഴ്ച എത്തിയത്. രണ്ടായിരത്തോളം കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ഇറക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
#kerala #vizhinjamport #keralagovernment #vizhinjam
Media is too big
VIEW IN TELEGRAM
ലോക തുറമുഖ ഭൂപടത്തിൽ സ്ഥാനം പിടിച്ച് നമ്മുടെ വിഴിഞ്ഞം !
#vizhinjam #vizhinjamport #kerala #keralagovernment
#vizhinjam #vizhinjamport #kerala #keralagovernment
വിഴിഞ്ഞം തുറമുഖം പ്രവർത്തന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത് ഒട്ടേറെ സവിശേഷതകളോടെയാണ്.
സംസ്ഥാനത്തിനും രാജ്യത്തിനാകെയും വികസനത്തിൻ്റെ പുത്തൻ വാതിലുകളാണ് വിഴിഞ്ഞം തുറന്നിട്ടിരിക്കുന്നത്.
#keralagovernment #kerala #vizhinjam #vizhinjamport
സംസ്ഥാനത്തിനും രാജ്യത്തിനാകെയും വികസനത്തിൻ്റെ പുത്തൻ വാതിലുകളാണ് വിഴിഞ്ഞം തുറന്നിട്ടിരിക്കുന്നത്.
#keralagovernment #kerala #vizhinjam #vizhinjamport
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.
മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും.
അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടൽ.
#vizhinjamport #mscclaudegirardet
മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ള ഈ കപ്പൽ ദക്ഷിണേഷ്യയിൽ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യാൻ സാധിക്കും. അന്താരാഷ്ട്ര കപ്പൽചാലിനോട് ചേർന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും.
അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടൽ.
#vizhinjamport #mscclaudegirardet
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് മൽസ്യത്തൊഴിലാളികൾക്കുള്ള ജീവനോപാധി നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ -തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. സാംസ്കാരിക -ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. 2700 ആളുകൾക്ക് നിലവിൽ 284 കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 8.76 കോടി രൂപയാണ് വിതരണം ചെയ്തത്. കരമടി തൊഴിലാളികൾക്കുൾപ്പെടടെ സഹായം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും പരാതികളുണ്ടായാൽ അവ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റിക്കും അംഗീകാരം നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹിക വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്‌കൂൾ, ആശുപത്രി വീടുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കുന്നു.
#vizhinjamport #keralagovernment
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയ്യാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. 2700 ആളുകൾക്ക് നിലവിൽ 284 കോടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. വെള്ളിയാഴ്ച മാത്രം 8.76 കോടി രൂപയാണ് വിതരണം ചെയ്തത്. കരമടി തൊഴിലാളികൾക്കുൾപ്പെടടെ സഹായം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇനിയും പരാതികളുണ്ടായാൽ അവ പരിഹരിക്കുന്നതിന് അപ്പീൽ കമ്മിറ്റിക്കും അംഗീകാരം നൽകി. സാമൂഹിക പ്രതിബദ്ധതയോടെ സാമൂഹിക വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകി ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. സ്‌കൂൾ, ആശുപത്രി വീടുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉറപ്പാക്കുന്നു.
#vizhinjamport #keralagovernment
Media is too big
VIEW IN TELEGRAM
കപ്പലും വരും, വികസനവും വരും!
#keralagovernment #vizhinjamport #navakeralamputhuvazhikal #vizhinjam #trivandrumport
#keralagovernment #vizhinjamport #navakeralamputhuvazhikal #vizhinjam #trivandrumport
Media is too big
VIEW IN TELEGRAM
അഭിമാന നേട്ടമായി വിഴിഞ്ഞം; മേയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
#vizhinjamport #vizhinjam #keralagovernment
#vizhinjamport #vizhinjam #keralagovernment
Media is too big
VIEW IN TELEGRAM
നാടിൻ്റെ അഭിമാനമാകാൻ വിഴിഞ്ഞം; മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കുന്നു
#vizhinjamport #vizhinjam #keralagovernment #NavaKeralamPuthuvazhikal #VizhinjamInternationalSeaport
#vizhinjamport #vizhinjam #keralagovernment #NavaKeralamPuthuvazhikal #VizhinjamInternationalSeaport
This media is not supported in your browser
VIEW IN TELEGRAM
ലോകത്തിനു മുന്നിൽ നാടിൻ്റെ വാണിജ്യതീരമാകാൻ വിഴിഞ്ഞം!
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നു
#keralagovernment #Vizhinjamport #VizhinjamInternationalSeaport #Kerala #vizhinjam #trivandrumport
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നു
#keralagovernment #Vizhinjamport #VizhinjamInternationalSeaport #Kerala #vizhinjam #trivandrumport
This media is not supported in your browser
VIEW IN TELEGRAM
വാണിജ്യ കവാടമാകാൻ വിഴിഞ്ഞം!
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നു
#keralagovernment #Vizhinjamport #VizhinjamInternationalSeaport #Kerala #vizhinjam #trivandrumport
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നു
#keralagovernment #Vizhinjamport #VizhinjamInternationalSeaport #Kerala #vizhinjam #trivandrumport
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.
രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.
----
കരുത്തോടെ കേരളം - 12
#keralagovernment #vizhinjamport #karuthodekeralam #NavakeralamPuthuvazhikal
മുൻകരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ച് 15-ാം വർഷം മുതലാണ് സംസ്ഥാനത്തിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. കരാറിൽനിന്ന് പിന്മാറിയാൽ സർക്കാരിന് വൻ നഷ്ടപരിഹാരം നൽകേണ്ട, 2045ൽ മാത്രം അന്തിമഘട്ടം പൂർത്തിയാക്കേണ്ട ഒരു പദ്ധതിയായിരുന്നു ഇത്. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയതോടെ സപ്ലിമെന്ററി കരാറിലൂടെ 2028ൽ തന്നെ പൂർത്തിയാകുന്ന പദ്ധതിയായി വിഴിഞ്ഞം മാറി, 2034 മുതൽ സംസ്ഥാനത്തിന് വരുമാനവും ലഭിച്ചു തുടങ്ങും. നിർമ്മാണം പൂർത്തിയാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടി.ഇ.യു ആയിരിക്കും.
രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻസ്ഷിപ്‌മെന്റ്, സെമി ഓട്ടോമേറ്റഡ് തുറമുഖം എന്നീ ഖ്യാതികളൊക്കെ വിഴിഞ്ഞത്തിന് സ്വന്തം. 2023 ഒക്ടോബർ 15 ന് ഷെൻഹുവ എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു. 2024 ജൂലൈ 13 മുതൽ മൂന്നു മാസത്തോളം നീണ്ടുനിന്ന ട്രയൽ റൺ വേളയിൽത്തന്നെ 272 ൽ പരം കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്തെത്തി. ഈ ഘട്ടത്തിൽ തന്നെ അഞ്ചര ലക്ഷത്തിലധികം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ കണ്ടെയ്‌നർ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. പ്രതിമാസം 1 ലക്ഷം ടി. ഇ. യു കൈകാര്യം ചെയ്യുക എന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന എം എസ് സി തുർക്കിയെ ഉൾപ്പെടെ സുഗമമായി ബെർത്ത് ചെയ്തു വിഴിഞ്ഞം ആഗോളശ്രദ്ധനേടി. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ ജേഡ് സർവീസിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉൾപ്പെടുത്തിയത് മറ്റൊരു സുപ്രധാന നേട്ടമാണ്.
രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖം വിഴിഞ്ഞമാണ്. നിലവിൽ ആകെ പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ട് ഭാഗവും വഹിക്കുന്നത് കേരള സർക്കാരാണ്. പദ്ധതിക്കായി 61.83 ശതമാനം തുക സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്. തുറമുഖത്തിന് 8,686 കോടി രൂപയാണ് ആകെ മുതൽ മുടക്ക്. ഇതിൽ 5,370.86 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരും (തിരിച്ചടയ്ക്കേണ്ടതായുള്ള വി.ജി.എഫ് വായ്പ ) 2497 കോടി രൂപ അദാനി പോർട്സും വഹിക്കുന്നു. തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ സർക്കാർ 114.30 കോടി രൂപ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ടാണ് വിഴിഞ്ഞത്ത് നിർമ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും തുറമുഖത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്ന പുലിമുട്ട് നിർമ്മാണം പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ടിങ്ങോടെയാണ് പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ വഴിയായതിനാൽ ഉണ്ടായിരുന്ന വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും നികത്താൻ വിഴിഞ്ഞത്തിന് കഴിയും. പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോർ ക്രെയിനുകളും വിഴിഞ്ഞത്തെ തുറമുഖ പ്രവർത്തനങ്ങൾക്ക് വേഗതയും സുരക്ഷയും നൽകുന്നു. ഐഐടി മദ്രാസുമായി സഹകരിച്ച് വികസിപ്പിച്ച, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എ.ഐ അധിഷ്ഠിത വെസ്സൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സുരക്ഷയും ഏകോപനവും ഉറപ്പാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ചെയ്തിരുന്ന ജോലിയായ സി.ആർ.എം.ജിക്രെയിൻ ഓപ്പറേറ്ററായി മത്സ്യത്തൊഴിലാളി സമുദായത്തിൽ നിന്നുള്ള സ്ത്രീകളെ നിയമിച്ച് വിഴിഞ്ഞം ദേശീയ തലത്തിൽ ശ്രദ്ധ നേടി. നേരിട്ട് 755ൽ അധികം തൊഴിലവസരങ്ങൾ ഇതിനകം സൃഷ്ടിച്ച വിഴിഞ്ഞത്ത് 67 ശതമാനം ജീവനക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ 35 ശതമാനം പേരും തദ്ദേശീയരാണ്. നാടിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വളർച്ച കൂടി പരിഗണിച്ചു ആഗോള വ്യാപാരമേഖലയിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു കേരളം.
----
കരുത്തോടെ കേരളം - 12
#keralagovernment #vizhinjamport #karuthodekeralam #NavakeralamPuthuvazhikal