കേരളത്തിന്റെ കാലാവസ്ഥയുടെയും കാർഷിക സമ്പത്തിന്റെയും അടിത്തറ തന്നെ വനമേഖല ആണ്. വനത്തിനും വനസമ്പത്തിനും സംരക്ഷണമൊരുക്കുന്ന പ്രവർത്തനങ്ങളുമായാണ് സർക്കാരും വനം വകുപ്പും മുന്നോട്ടു പോകുന്നത്. നാടിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി, പാരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ, കേരളത്തിലെ അനന്യവും, സങ്കീർണ്ണവുമായ സ്വാഭാവികവനങ്ങളുടെ സംരക്ഷണത്തിനും,വ്യാപനത്തിനുമായി അവയിലെ ജലം, ജൈവവൈവിധ്യം, വിസ്തൃതി, ഉത്പാദനക്ഷമത, മണ്ണ്, എന്നിവയ്ക്കൊപ്പം പാരിസ്ഥിതികവും,ചരിത്രപരവും,സാംസ്‌ക്കാരികവുമായ മൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളാണ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.
വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.
നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.
ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാരമാർഗങ്ങൾ അടങ്ങിയ 620 കോടി രൂപ ചെലവ് വരുന്ന അഞ്ച് വർഷ കാലയളവിലേക്കുള്ള പദ്ധതി നടപ്പാക്കിവരികയാണ്.
വന്യജീവി സഘർഷം ലഘൂകരിക്കുന്നതിനും തടയുന്നതിനും എട്ട് സ്ഥിരം റാപ്പിഡ് റെസ്പോൺസ് ടീമുകളും ഏഴ് താൽക്കാലിക ടീമുകളും രൂപവൽക്കരിച്ചു. ഇതേ വരെ 30.89 കോടി രൂപ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്. കൂടാതെ കൃഷി നശിച്ച കർഷകർക്ക് 1123.74 ലക്ഷം രൂപ
നൽകി. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസി ഇതരസമൂഹത്തിൽപ്പെട്ട 497 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് സാഹചര്യം ഒരുക്കി.
നിലവിലെ തലമുറയുടെയും വരുംകാല തലമുറകളുടെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വനപരിപാലനത്തിനൊപ്പം ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നുണ്ട്. വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ-ഗോത്ര ജനസമൂഹങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷയൊരുക്കുന്നതിനൊപ്പം, കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ, സർപ്പക്കാവുകൾ തുടങ്ങിയ എല്ലാ മേഖലകളിലെയും ജൈവവൈവിധ്യ സമ്പന്നത കാത്തുസൂക്ഷിക്കാനുള്ള നീക്കങ്ങളും വകുപ്പിന്റേതായുണ്ട്.
ഇൻഷുറൻസ് പരിരക്ഷ, വനത്തിന് പുറത്തു വൃക്ഷ ആവരണം സൃഷ്ടിക്കാൻ വൃക്ഷസമൃദ്ധിപദ്ധതി, വനൗഷധ സമൃദ്ധിപദ്ധതി, ചന്ദനക്കൃഷി പ്രോത്സാഹനം, സുവോളജിക്കൽ പാർക്കുകൾ, ഒരു പഞ്ചായത്ത് ഒരു ഫോറസ്ട്രി ക്ലബ്ബ് തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികളുമായാണ് വനം വകുപ്പ് ജനങ്ങൾക്കൊപ്പമുള്ളത്.
---
സാഭിമാനം, നവകേരളം !
#kerala #SabhimanamNavakeralam #keralagovernment #forestdepartment #navakeralam