കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
https://www.facebook.com/share/p/1LmWVpE8mA/
https://www.facebook.com/share/p/1LmWVpE8mA/
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജൂൺ 16 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
16 ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
(പുറപ്പെടുവിച്ച സമയം - 01.00 PM,16/06/2025)
#keralarains #rainalert #WeatherUpdate
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
16 ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
(പുറപ്പെടുവിച്ച സമയം - 01.00 PM,16/06/2025)
#keralarains #rainalert #WeatherUpdate
'അറിയാം അകറ്റാം അരിവാള്‍കോശ രോഗം': ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന് https://keralanews.gov.in/29076/one-year-long-campaign-against-sickle-cell-disease.html
keralanews.gov.in
'അറിയാം അകറ്റാം അരിവാള്‍കോശ രോഗം': ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍ ; മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു https://keralanews.gov.in/29075/eight-new-buses-for-nursing-students-.html
keralanews.gov.in
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍ ; മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് : വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ https://keralanews.gov.in/4805/1/Norka-Roots-Recruitment:-Specialty-Doctors-in-Wales.html
keralanews.gov.in
നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് : വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍
കേരളത്തിന്റെ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് നാളികേര ഉത്പാദനത്തിന്, പുത്തൻ ഉണർവ് നൽകുകയാണ് 'കേരഗ്രാമം' പദ്ധതി.
https://www.facebook.com/share/p/1E86EbuSux/
https://www.facebook.com/share/p/1E86EbuSux/
മഴ സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂൺ 17 ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 17 ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത തുടരണം.
(Alert issued on 2025 June 17, 1 PM)
#keralarains #rainalert
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ 17 ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത തുടരണം.
(Alert issued on 2025 June 17, 1 PM)
#keralarains #rainalert
ഇറാൻ-ഇസ്രയേൽ സംഘർഷം: കേരളീയർ സുരക്ഷിതർ ; ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കി https://keralanews.gov.in/29116/Newstitleeng.html
keralanews.gov.in
ഇറാൻ-ഇസ്രയേൽ സംഘർഷം: കേരളീയർ സുരക്ഷിതർ ; ഹെൽപ്പ് ലൈൻ നമ്പറുകൾ ലഭ്യമാക്കി
വ്യവസായരംഗത്ത് കേരളത്തിൻ്റെ വിസ്മയമുന്നേറ്റത്തിന്റെ ഉദാഹരണമായ കിൻഫ്ര കഴിഞ്ഞ നാല് വർഷം കൊണ്ട് സ്വന്തമാക്കിയ ചരിത്രനേട്ടം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 3357 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും, അതിലൂടെ 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു.
https://www.facebook.com/share/p/12LZbZuKwva/
https://www.facebook.com/share/p/12LZbZuKwva/
മന്ത്രിസഭായോഗ തീരുമാനങ്ങൾ (18/06/2025)
-----
▶️ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും
ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.
▶️ വാഹനങ്ങള്‍ വാങ്ങാൻ അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി.
▶️ പാട്ടത്തിന് നല്‍കും
തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വ്വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.
▶️ ടെണ്ടർ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ "Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
▶️ ഉത്തരവ് ഭേദഗതി
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11 -ൽ റീ സർവ്വെ 1 - ൽ പ്പെട്ടതും ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്നതുമായ 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കാൻ പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന 20/03/2025-ലെ ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.
#cabinetdecisions #keralagovernment
-----
▶️ ഗവ. പ്ലീഡര്‍ തസ്തിക സൃഷ്ടിക്കും
ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡർമാരുടെയും ഗവൺമെൻ്റ് പ്ലീഡർമാരുടെയും മൂന്ന് വീതം അധിക തസ്തികകൾ സൃഷ്ടിക്കും.
▶️ വാഹനങ്ങള്‍ വാങ്ങാൻ അനുമതി
ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് 32 വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
എല്‍ ബി എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് & ടെക്നോളജിയുടെ ഉപയോഗത്തിന് പുതിയ വാഹനം വാങ്ങുന്നതിന് അനുമതി നല്‍കി.
▶️ പാട്ടത്തിന് നല്‍കും
തിരുവനന്തപുരം പേട്ട - കടകംപള്ളി വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 9.409 ഏക്കര്‍ ഭൂമി എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വ്വീസസ് ലിമിറ്റഡിന് 10 വര്‍ഷത്തേക്ക് 3,51,84,072 രൂപ വാര്‍ഷിക നിരക്കില്‍ നിബന്ധനകളോടെ പാട്ടത്തിന് നല്‍കും.
▶️ ടെണ്ടർ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ "Upgradation of Roads-Improvements to Ambalamkunnu- Poredom Road by laying DBM and BC in Kollam District (Ambalamkunnu-Roadvila- Poredom Road)-General Civil Work പ്രവൃത്തിക്കായി 9,21,12,386 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
▶️ ഉത്തരവ് ഭേദഗതി
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ടൗൺ ബ്ലോക്ക് 11 -ൽ റീ സർവ്വെ 1 - ൽ പ്പെട്ടതും ട്രാവൻകൂർ റയോൺസിന് മുൻപ് പാട്ടത്തിന് നൽകിയിരുന്നതുമായ 30 ഏക്കർ ഭൂമി 64.13 കോടി രൂപ ന്യായവില ഈടാക്കി കിൻഫ്രയ്ക്ക് വ്യാവസായിക പാർക്ക് സ്ഥാപിക്കാൻ പതിച്ചു നൽകാൻ തീരുമാനിച്ചിരുന്ന 20/03/2025-ലെ ഉത്തരവിലെ ഭൂമിവില പൊതു താൽപര്യാർത്ഥം 12.28 കോടി രൂപയായി പുതുക്കി നിശ്ചയിച്ച് ഉത്തരവ് ഭേദഗതി ചെയ്യും.
#cabinetdecisions #keralagovernment
കേരളത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തിന് ഊർജ്ജം പകരാൻ സർക്കാർ വിഭാവനം ചെയ്യുന്ന സുപ്രധാന ഇടപെടലാണ് കേരള സ്പേസ് പാര്‍ക്ക്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ ചരിത്രം, കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, ഏറ്റെടുക്കേണ്ട ഭാവിപരിപാടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യക്തമാക്കുന്ന കേരള എയ്റോ എക്സ്പോയും ഉദ്‌ഘാടനം ചെയ്തു.
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരുപാട് സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്താണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നായാണ് സ്പേസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും നിലവിൽ വരുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.
ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ-സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ-സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറും.
#kspace #keralagovernment
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരുപാട് സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്താണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നായാണ് സ്പേസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും നിലവിൽ വരുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.
ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ-സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ-സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറും.
#kspace #keralagovernment