Kerala Government
465 subscribers
447 photos
184 videos
1.02K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ്
This media is not supported in your browser
VIEW IN TELEGRAM
ലഹരിവിരുദ്ധ ക്യാമ്പയിൻ വിപുലമായ പരിപാടികളോടെ നടപ്പിലാക്കും.

#notodrugs #keralagovernment
വായനയിലൂടെ വളരാം, അറിവിൻ്റെ ലോകത്ത് ഉയരാം !

ഏവർക്കും വായന ദിന ആശംസകൾ!

#vayanadinam #keralagovernment
കേരളത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തിന് ഊർജ്ജം പകരാൻ സർക്കാർ വിഭാവനം ചെയ്യുന്ന സുപ്രധാന ഇടപെടലാണ് കേരള സ്പേസ് പാര്‍ക്ക്. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന്റെ ചരിത്രം, കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, ഏറ്റെടുക്കേണ്ട ഭാവിപരിപാടികള്‍ എന്നിവയെക്കുറിച്ചെല്ലാം വിശദമായി വ്യക്തമാക്കുന്ന കേരള എയ്റോ എക്സ്പോയും ഉദ്‌ഘാടനം ചെയ്തു.

ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള ഒരുപാട് സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്താണ് സ്പേസ് പാർക്ക് സ്ഥാപിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ-പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നായാണ് സ്പേസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററും നിലവിൽ വരുന്നത്. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും.

ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായി ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ-സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുകയാണ്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ-സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാനും അതുവഴി വ്യാവസായികമായ പുത്തൻ നേട്ടങ്ങളുണ്ടാക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നവകേരളമെന്ന ശോഭനമായ ഭാവിയിലേക്കുള്ള കുതിപ്പിന്റെ ഊർജ്ജമായി സ്പേസ് പാർക്കും കെ-സ്പേസും മാറും.

#kspace #keralagovernment
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ.

https://www.facebook.com/share/p/1Cw3G6UG3w/
#Kerala is striving for self-sufficiency in #agriculture!
Adding to this, the 'Onathinu Oru Muram Pachakari' campaign has been a remarkable success each year, encouraging more people to embrace farming.

https://www.facebook.com/share/p/14zXV1dxxC/

#KeralaGovernment #SelfSufficiency #Farming
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വദേശാഭിമാനി - കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച (ജൂൺ 26) സമർപ്പിക്കും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വൈകിട്ട് 5.30 നാണ് പുരസ്കാര സമർപ്പണ ചടങ്ങ്.

പുരസ്‌കാര സമർപ്പണ ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം എൽ എ എന്നിവർ മുഖ്യാതിഥികളായിരിക്കും.

മാധ്യമ പ്രവർത്തകരായ കെ. ജി പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് സ്വദേശാഭിമാനി കേസരി പുരസ്‌കാരം സമ്മാനിക്കുന്നത്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്‌കാരം.