Kerala Government
476 subscribers
486 photos
202 videos
1.05K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
ശബരിമല: സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത് 25 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികൾ- മുഖ്യമന്ത്രി https://keralanews.gov.in/26410/Sabarimala-development.html
കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം: വായ്പ 50000 കോടി രൂപ പിന്നിട്ടു https://keralanews.gov.in/26411/Kerala-bank-leaps-ahead-in-loan-distribution.html
കൊച്ചി നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വ്വീസ് 'മെട്രോ കണക്ട്' പ്രവർത്തനം ആരംഭിച്ചു. ബസുകളുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് പൊതുസർവീസ് ആരംഭിച്ചത്. ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളിലെ യാത്രാനിരക്ക്. ക്യാഷ് ട്രാൻസാക്ഷൻ വഴിയും ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയും ടിക്കറ്റ് ലഭ്യമാക്കുന്നതായിരിക്കും. പരിസ്ഥിതി സൗഹാർദ്ദമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ബസുകളിൽ സൗകര്യപ്രദമായ യാത്രയ്ക്കായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവഴി കൊച്ചി മെട്രോ പാതയ്ക്ക് സമാന്തരമായി നൂതനമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കാനാണ് സംസ്ഥാന സർക്കാരും മീറ്റർ അധികൃതരും ആലോചിക്കുന്നത്. കൊച്ചിജനതയ്ക്ക് ഇനി കൂടുതൽ സൗകര്യപ്രദമായി മെട്രോ കണക്ട്' ഇലക്ട്രിക്ക് ബസുകളിൽ യാത്ര ചെയ്യാം.
നിക്ഷേപസൗഹൃദമായി, കേരളത്തിൻെറ വ്യവസായ വളർച്ചക്ക് വേഗം കൂടി: മുഖ്യമന്ത്രി https://keralanews.gov.in/26413/CM-meet-IT-investors-.html
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 7,8,9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർനാഷണൽ എനർജി ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
എല്ലാ പ്രായത്തിലും ഉള്ളവർക്ക് മത്സരിക്കാൻ സാധിക്കുന്ന മെഗാക്വിസിൽ ക്യു ആർ കോഡ് സ്കാൻ ചെയ്തോ, www.iefk.in എന്ന പോർട്ടലിലൂടെയോ മത്സരാർത്ഥികൾക്ക് രജിസ്ട്രേഷൻ പൂർത്തീകരിക്കാം.

ആദ്യഘട്ട മത്സരം ഓൺലൈനായി ഫെബ്രുവരി 2 വൈകിട്ട് 3 മണിക്ക് നടക്കും. ആദ്യഘട്ട മത്സര വിജയികൾ ഫെബ്രുവരി 9 ന് ഐ ഇ എഫ് കെ വേദിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടും. പ്രശസ്തിപത്രം, ഫലകം എന്നിവയോടൊപ്പം ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും വിജയികൾക്ക് ലഭിക്കും. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും മറ്റ് വിജയികൾക്ക് ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി
2025 ജനുവരി 26. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2594922. www.iefk.in

#energyquiz #kerala
മുതിർന്ന പൗരന്മാരോടുള്ള ക്രൂരത: കേസുകളിൽ ശക്തമായ നടപടി- മുഖ്യമന്ത്രി https://keralanews.gov.in/26414/Newstitleeng.html
വികസനത്തിന്റെ പൊന്നഴകിൽ പൊന്മുടി
https://keralanews.gov.in/26415/Newstitleeng.html

* നവീകരിച്ച റസ്സ് ഹൗസും പുതിയതായി നിര്‍മ്മിച്ച കഫറ്റീരിയയും സഞ്ചാരികൾക്കായി തുറന്നുകൊടുത്തു
This media is not supported in your browser
VIEW IN TELEGRAM
കേരളാ രാജ്യാന്തര ഊർജമേള 2025- IEFK 2025 യുടെ ഭാഗമായി മെഗാ ക്വിസ് മത്സരം നടത്തുന്നു.
മെഗാ ഓൺലൈൻ ക്വിസിൽ പ്രായഭേദമെന്യേ എല്ലാവർക്കും പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.iefk.in വെബ്സൈറ്റിൽ ലഭ്യമായ ക്യു ആർ കോഡ് സ്കാൻ ചെയ്യണം.
ഇതൊരു വ്യക്തിഗത മത്സരമാണ്. ഊർജം, പൊതുവിജ്ഞാനം എന്നീ മേഖലകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഗ്രാന്റ് ഫിനാലെയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്ന മത്സര വിജയികൾക്ക് യഥാക്രം100000/- , 50000/-, 25000/- രൂപയും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും.
പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് മത്സര ശേഷം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം.
രജിസ്ട്രേഷനുള്ള അവസാന തീയതി 2025 ജനുവരി 26.

#energyquiz #kerala
വന്ധ്യതാ ചികിത്സാ രംഗത്ത് അഭിമാനം: ഐ.വി.എഫ്. ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെ സമ്മാനിച്ച് എസ്.എ.ടി ആശുപത്രി https://keralanews.gov.in/3412/1/SAT-hospital-IVF-treatment-.html
20/01/2025, തിങ്കൾ

*ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു*

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.
വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.
കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ്‌ നടപ്പാകുന്നത്‌. പെൻഷൻ വിതരണത്തിന്‌ ആദ്യ മുൻഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവർഷം മാർച്ചു മുതൽ പ്രതിമാസം പെൻഷൻ നൽകുന്നു. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ്‌ നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്‌. ഇതും കുടിശികയാണ്‌. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയത്‌ കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ട്‌.
This media is not supported in your browser
VIEW IN TELEGRAM
സംസ്ഥാനത്തെ അത്യാധുനികമായ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം 'കവചം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കവചം (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) സജ്ജമാക്കിയത്. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്.
അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറൻ-സ്‌ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, ഡാറ്റ സെന്റർ എന്നിവയടങ്ങുന്നതാണ് കവചം.




ഇപ്പോൾ 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും.